
കരയിപ്പിച്ചു വീട്ടിൽ നിന്ന് ഇറക്കി വിട്ടു ദിലീപ്. പിറ്റേദിവസം മുതൽ ദിലീപിനെ പലവിധത്തിൽ പണികൾ കിട്ടിത്തുടങ്ങി. |Director Chandrakumar against Dileep|

മലയാളസിനിമയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പല കഥാപാത്രങ്ങളും ചെയ്തിട്ടുള്ള ഒരു നടൻ തന്നെയാണ് ദിലീപ്. അതിന് ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. കുഞ്ഞിക്കൂനൻ, പച്ചക്കുതിര അതുകൊണ്ട് മായാമോഹിനി തുടങ്ങി നിരവധി ചിത്രങ്ങളിലും ദിലീപ് വ്യത്യസ്തത കാണിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കലാഭവൻ ഗ്രൂപ്പിൽ മിമിക്രി കലാകാരനായ തിളങ്ങിയ ദിലീപ് മീശമാധവൻ എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് ഒരു സൂപ്പർ നായകനായെത്തുന്നത്. സഹസംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ദിലീപ്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, തുടങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ദിലീപ് എന്ന നടൻ ജനശ്രദ്ധ പിടിച്ചു പറ്റിയത്.

മഞ്ജു വാര്യരും ആയുള്ള വിവാഹശേഷമാണ് ദിലീപിന്റെ ജീവിതത്തിൽ ശുക്രൻ ഉദിക്കുന്നത് എന്ന് പറയണം. പിന്നീടങ്ങോട്ട് ഉയർച്ചയുടെ പടവുകൾ ഓരോന്നായി ദിലീപ് കയറുകയായിരുന്നു. മഞ്ജുവിനൊപ്പം ഉണ്ടായിരുന്ന കാലഘട്ടത്തിൽ മുഴുവൻ വിജയങ്ങൾ മാത്രം നേടി ഒരു നടനായിരുന്നു ദിലീപ്. തൊട്ടതെല്ലാം പൊന്നാക്കുന്ന നടനെന്ന് സിനിമാലോകത്ത് തന്നെ പലരും ദിലീപിനെ വിശേഷിപ്പിച്ചു തുടങ്ങി. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും ദിലീപ് തുടങ്ങിയിരുന്നു. അദ്ദേഹത്തെ വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുള്ള സംവിധായകനായ ചന്ദ്രകുമാർ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്ന ത്. താരങ്ങളെല്ലാം തന്നെ നല്ലവരാണ് പക്ഷേ അവർക്കൊപ്പം നടക്കുന്നവരാണ് നമ്മൾ നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ തലവേദന. ചെറുപ്പം മുതലേ ദുൽഖറിനെ എനിക്കറിയാം.

അതുകൊണ്ട് ഉസ്താദ് ഹോട്ടൽ കഴിഞ്ഞശേഷം ദുൽഖറിനെ കാണാൻ വേണ്ടി ചെന്നപ്പോൾ മമ്മൂട്ടിയുടെ സഹായി ജോർജ് എന്നെ കാണാൻ സമ്മതിച്ചില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. അപ്പോഴേ മനസ്സിലായി അസൂയ കൊണ്ടാണെന്ന്. പിന്നീട് ദിലീപിനെ കാണാൻ ചെന്നു. വർണ്ണപ്പകിട്ട് സിനിമ കഥ എഴുതിയ ബാബു ജനാർദ്ദനനാണ് ദിലീപിനെ കണ്ടാൽ ഡേറ്റ് കിട്ടും സമീപിച്ച് നോക്കാൻ പറഞ്ഞത് അങ്ങനെയാണ് കാണാൻ ചെന്നത് സംസാരിച്ചപ്പോൾ. ഡേറ്റ് ഇല്ല എന്നും ഇനി ഉണ്ടെങ്കിലും തരാൻ താൽപര്യമില്ലെന്നും പറഞ്ഞു. ഞാൻ കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങി വന്നത്. ദൈവത്തെ വിളിച്ച് കണ്ണീരൊഴുക്കി ആണ് ഞാൻ തിരികെ നടന്നത്. ആ സംഭവം നടന്ന് പിറ്റേദിവസം മുതൽ ദിലീപിനെ പലവിധത്തിൽ പണികൾ കിട്ടിത്തുടങ്ങി.

ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല. എങ്കിലും പറയാതിരിക്കാൻ വയ്യ. സംവിധായകൻ ആയി പ്രവർത്തിക്കുമ്പോൾ മുതൽ ദിലീപിനെ അറിയാം.പുള്ളി സൗന്ദര്യം ശ്രദ്ധിക്കുന്നത് കൊണ്ടാണ് സിനിമയിൽ പിടിച്ചു നിൽക്കുന്നത്. അല്ലാതെ മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു.? സംവിധായകൻ നിർമാതാവ് ക്യാമറാമാൻ പ്രൊഡക്ഷൻ ബോയ് തുടങ്ങി എല്ലാവരുടെയും കഷ്ടപ്പാടാണ് സിനിമ. അത് മനസ്സിലാക്കണം. പാരവെയ്പ്പ് മലയാളസിനിമയിൽ കൂടുതലാണ്. ദിലീപിന് കുറെ പേരോട് പുച്ഛമായിരുന്നു. അതാണ് ദിലീപിന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം. ഇപ്പോൾ അനുഭവിക്കുന്നതൊക്കെ അതിന്റെ ആണ്. ഇനിയെങ്കിലും ദിലീപ് അതൊക്കെ മാറ്റണമെന്ന് നിർമാതാവ് ചന്ദ്രകുമാർ പറയുന്നു.
Story Highlights:Director Chandrakumar against Dileep
