
അതിജീവിതയ്ക്കും മുൻ ഭാര്യ മഞ്ജുവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് സുപ്രീംകോടതി നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണം എന്നാണ് ദിലീപ് ഹർജിയിൽ സമർപ്പിച്ചിരിക്കുന്നത്.

തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുത് എന്നാണ് ഹർജിയിൽ ദിലീപിന്റെ ആവശ്യം. അതിജീവിതയ്ക്കും മുൻ ഭാര്യ മഞ്ജുവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത, എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുമെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. വിചാരണ കോടതി ജഡ്ജിക്ക് മേൽ കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ വിചാരണ നീട്ടി കൊണ്ടു പോകാനാണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയിൽ ആരോപിക്കുന്നുണ്ട്.. മലയാള സിനിമാ മേഖലയിൽ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസിലേക്ക് വലിച്ചു ഇട്ടത്. ഇവർക്ക് തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുത ഉണ്ട്. മുൻഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്റെ കേസിൽ ഉൾപ്പെടുത്തിയത് ഉത്തരവാദിയാണ്.
ഈ പോലീസ് ഓഫീസർ നിലവിൽ ഡിജിപി റാങ്കിൽ ആണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ഇതൊക്കെയാണ് ദിലീപ് ആരോപിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന് പേരിൽ നടക്കുന്ന മാധ്യമ വിചാരണയാണ്. തനിക്കെതിരെ മാത്രമല്ല തന്നെ അഭിഭാഷകർ വിചാരണക്കോടതി ജഡ്ജി എന്നിവർക്കെതിരെയും മാധ്യമവിചാരണ നടക്കുന്നുണ്ട്. തുടരന്വേഷണത്തിന് സമയത്ത് അന്വേഷണത്തിൽ കണ്ടെത്തി എന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകൾ അതിജീവിതയ്ക്ക് കൈമാറി.
അവരെക്കൊണ്ട് വീണ്ടും കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും തന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് ദിലീപിന്റെ ആരോപണം. മുതിർന്ന മാധ്യമ പ്രവർത്തകയ്ക്കു അതിജീവിത നൽകിയ അഭിമുഖത്തിനെയും വിമർശിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് എങ്ങനെ അഭിമുഖം നൽകാനാവും. അതിജീവിതയ്ക്കു വേണ്ടി ചാനൽ ചർച്ചകളിൽ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതായി അപേക്ഷയിൽ പറയുന്നു.
Story Highlights: Dileep in the Supreme Court in the case of assa ulting the actress
