കോവിഡ് ബാധിച്ച ദിനങ്ങളിലെ അവസ്ഥയേ കുറിച്ച് തുറന്നു പറഞ്ഞു റിമി ടോമി.

കോവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞ ദിനങ്ങളുടെ ഭീകരതയെ പറ്റി പങ്കു വച്ചു കൊണ്ടാണ് ഇപ്പോൾ ഗായിക റിമി ടോമി എത്തിയിരിക്കുന്നത്. ഒരു ദിവസം പനിയും തളർച്ചയും തോന്നിയതിനെ തുടർന്ന് ടെസ്റ്റ്‌ ചെയ്യുകയായിരുന്നു. അപ്പോൾ പോസിറ്റീവായി എന്നും പറയുന്നു. ഉടൻ തന്നെ വീട്ടുകാരിൽ നിന്നും പൂർണ്ണമായി അകന്ന് 12 ദിവസങ്ങൾ ഒറ്റയ്ക്കു താമസിച്ചു എന്നും താരം കൂട്ടിച്ചേർത്തു. കോവിഡ് ബാധിക്കുന്നതിന് തലേദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. എഴുന്നേറ്റപ്പോൾ പനിയുടെ അസ്വസ്ഥതകൾക്കും ക്ഷീണവും തളർച്ചയും ഒക്കെ അനുഭവപ്പെട്ടു.

ടെസ്റ്റ് ചെയ്തു റിസൾട്ട് കിട്ടുന്നതിനു മുൻപേ എനിക്ക് മനസ്സിലായി. കോവിഡ് ആണെന്ന് ഉയർന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു..വീട്ടിൽനിന്ന് മറ്റുള്ളവരെ എല്ലാം മാറ്റി ഞാൻ സ്വയം നിരീക്ഷണത്തിനായി. അന്ന് രാത്രി റിസൾട്ട് വന്ന പോസിറ്റീവായി 12 ദിവസത്തിന് ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്ക് കഴിഞ്ഞപ്പോൾ പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഓൺലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. പിന്നിട്ടപ്പോഴും ക്ഷീണം പൂർണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകൾ കണ്ടു. അങ്ങനെയൊക്കെയാണ് സമയം ചെലവഴിച്ചത്.

കോവിഡ് ബാധിച്ച് ആരും ഭയപ്പെടേണ്ടതില്ല ബോധം കൂടിയാണ് റിമി നൽകുന്നത്. ധൈര്യപൂർവ്വം ഓരോ ദിനങ്ങളും ചെലവഴിക്കണം എന്നും താരം ഓർമിപ്പിക്കുന്നു..റിമി പങ്കുവെച്ച് സ്പെഷ്യൽ വീഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് വീഡിയോയിലുള്ളത്. വീഡിയോ ഇപ്പോൾ ട്രെന്റിങ്ങിലുള്ളത്.